Monday 28 March 2011

അഭ്യര്‍ത്ഥന(Vote for BJP)





അഭ്യര്‍ത്ഥന




~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
         ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ് കേരളത്തില്‍ നടക്കുന്നത്.ഓരോ അഞ്ചു വര്ഷം കൂടുമ്പോഴും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യമുന്നണിയോ,മാര്‍ക്കിസ്റ്റു പാര്‍ട്ടി നയിക്കുന്ന 
ഇടതു മുന്നണിയോ അധികാരത്തില്‍ എത്തുന്നതാണ് പതിവ്കാഴ്ച.
സമുദായ നേതാക്കളെയും മതമേലധ്യക്ഷന്മാരെയും സ്വാധീനിച്ചു 
വന്‍തോതില്‍ ധനം ഉപയോഗിച്ചുമാണ് ഇരുകൂട്ടരുടെയും സ്ഥാനാരോഹണം. ഇരുകൂട്ടരും തമ്മില്‍ തല്ലുമ്പോള്‍ മറുപക്ഷത്തിന്റെ  അഴിമതി
കഥകളും, അധികാര ദുര്‍വിനിയോഗവും പുറത്തുവരും. ലാവ്‌ലിന്‍ ഇടപാടും-ഇടമലയാറും-ഐസ്ക്രീം വാണിഭവുമൊക്കെ ഇതില്‍ ഒടുവിലത്തെ അധ്യായങ്ങള്‍   മാത്രമാണ് .ഭരണം ഇരുകൂട്ടര്‍ക്കും "ശര്‍ക്കര ഭരണി" ആയതിനാല്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന മുറക്ക്
അടികലശം തുടങ്ങുന്നു. ഇതിന്റെ അനുരണനങ്ങളാണ് ഇപ്പോള്‍ തെരുവിലേക്കെത്തി നില്‍ക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്നു അഭിമാനിച്ചിരുന്ന കേരളം ഇന്ന് ആ പേരിനു എത്രത്തോളം അര്ഹമാണെന്ന് കേരളത്തിലെ വോട്ടര്‍മാരാണ് നിശ്ചയിക്കേണ്ടത്.
കോണ്‍ഗ്രസിന്റെയും, മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെയും പ്രതിനിധികള്‍ മാറിമാറി തിരഞ്ഞെടുക്കപെട്ട തൃത്താല നിയോജകമണ്ഡലം ഇതര പ്രദേശങ്ങളെക്കാള്‍ പിന്നോക്കാവസ്ഥയിലാണ്. ജനപ്രതിനിധികളുടെ
അലംഭാവവും ഭാവനാശൂന്യതയും മൂലം കാര്‍ഷിക സമൃദ്ധിയുടെ ഭൂതകാലവും തൃത്താലക്ക് അന്യമായി. അടക്ക ഉള്‍പ്പടെ കാര്‍ഷിക വിളകളുടെ നാട്ടെല്ലോടിഞ്ഞു. ഭാരതപ്പുഴയുടെ സാമീപ്യം ഉണ്ടായിട്ടും രൂക്ഷമാകുന്ന ജലക്ഷാമം പ്രദേശവാസികളെ തുറിച്ചുനോക്കുന്നു!  ഇരുമുന്നണികളുടെയും തനിനിറം കണ്ട വോട്ടര്‍മാര് ഇക്കുറി
ഇതിനു മറുപടി കൊടുക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
അര്‍ത്ഥപൂര്‍ണമായ യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ സ്വരം കേരള നിയമസഭയില്‍ ഉയരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌.
" സമഗ്രവികസനത്തിന് " താങ്കളുടെ വിലയേറിയ വോട്ടുകള്‍ താമര അടയാളത്തില്‍ രേഖപ്പെടുത്തി ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എന്നെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

എന്ന്
(ഒപ്പ്) 
വി. രാമന്‍കുട്ടി     

Sunday 27 March 2011

തൃത്താല ഇക്കുറി മാറി ചിന്തിക്കുമെന്ന് V.രാമന്‍കുട്ടി


തൃത്താലയുടെ മനസ്സറിഞ്ഞുകൊണ്ട്   രാമന്‍കുട്ടി ( കൂറ്റനാട് ടൌണില്‍ പ്രചാരണത്തില്‍)
28 Mar 2011 News & photo frm  www.mathrubhumi.com
തൃത്താല ഇക്കുറി മാറി ചിന്തിക്കുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി.സ്ഥാനാര്‍ഥി വി.രാമന്‍കുട്ടി. തൃത്താലമണ്ഡലം ബി.ജെ.പി. കണ്‍വെന്‍ഷനോടെയാണ് രാമന്‍കുട്ടി ഞായറാഴ്ച പ്രചാരണത്തിനിറങ്ങിയത്.
ഉച്ചയോടെ കണ്‍വെന്‍ഷന്‍കഴിഞ്ഞ് കൂറ്റനാട്ടെ സ്ഥാപനങ്ങളില്‍ പ്രചാരണം. പ്രവര്‍ത്തകരും കൂടെയുണ്ട്. രാമന്‍കുട്ടിയും തൃത്താലക്കാരനാണ്. തിരുമിറ്റക്കോട് സ്വദേശി.
പഞ്ചായത്തുകളിലെ ഉറച്ചവോട്ടര്‍മാരെ കാണുകയും വീടുകള്‍ സന്ദര്‍ശിക്കുകയുമാണ് ഒരാഴ്ചയായുള്ള പ്രവര്‍ത്തനം.
മാറ്റമുണ്ടാകണമെന്നാണ് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതെന്ന് രാമന്‍കുട്ടി. കാര്‍ഷികമണ്ഡലമായ തൃത്താലയ്ക്കുവേണ്ടി ഇരുമുന്നണികളും ഒന്നുംചെയ്തിട്ടില്ല. കാര്‍ഷികോത്പാദനത്തിനാവശ്യമായ സൗകര്യമില്ല. ഭാരതപ്പുഴയിലെവെള്ളം ഉപയോഗിക്കുന്നതില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍വേണം. 1979ല്‍ തറക്കല്ലിട്ട തേനാമ്പാറപദ്ധതി ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
തൃത്താല ഏതുനിലയ്ക്കും അവഗണിക്കപ്പെട്ടിരിക്കയാണ്. പട്ടാമ്പിതാലൂക്ക് പോലും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല -രാമന്‍കുട്ടി പറയുന്നു.
ബി.ജെ.പി. നിയോജമണ്ഡലംപ്രസിഡന്റ് കെ.കരുണാകരനുണ്ണി, സംസ്ഥാനസമിതിയംഗം പി.സുന്ദരന്‍, നിയോജകമണ്ഡലം വൈസ്​പ്രസിഡന്റ് കെ.സി.കുഞ്ഞന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ട്.
വരുംദിവസങ്ങളില്‍ പ്രചാരണം ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രാമന്‍കുട്ടി പറയുന്നു.

പട്ടാമ്പി: ബി.ജെ.പി. നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍

ബി.ജെ.പി. കണ്‍വെന്‍ഷന്‍
 28 Mar 2011


പട്ടാമ്പി: ബി.ജെ.പി. നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാകമ്മിറ്റിയംഗം കെ.എം. ഹരിദാസ്ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലംപ്രസിഡന്റ് എം.പി. മുരളീധരന്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി പൂക്കാട്ടിരി ബാബു, ജില്ലാസെക്രട്ടറി സി.പി. സുജാത, പി.ടി. വേണുഗോപാല്‍, വി. തങ്കമോഹനന്‍, യു.പി. സുകുമാരന്‍, അഡ്വ. മനോജ്, ടി. കൃഷ്ണന്‍കുട്ടി, ഗോപിദാസ്, മണികണ്ഠന്‍, പ്രിയ, ഹരിഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ 501 അംഗ പ്രവര്‍ത്തക കമ്മിറ്റിയെയും ചെയര്‍മാനായി അഡ്വ. മനോജിനെയും തിരഞ്ഞെടുത്തു.

വിജയപ്രതീക്ഷയില്‍ ബാബു പൂക്കാട്ടിരി
Posted on: 28 Mar 2011


വിജയപ്രതീക്ഷയിലാണ് പട്ടാമ്പിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ബാബു പൂക്കാട്ടിരി. ഞായറാഴ്ച മുല്ലയ്ക്കല്‍ അമ്പലത്തിന്റെ അടുത്താണ് സ്ഥാനാര്‍ഥി പ്രചാരണം നടത്തിയത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് മുല്ലയ്ക്കല്‍. വീടുവീടാന്തരം കയറിയുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യകാല ബി.ജെ.പി. പ്രവര്‍ത്തകനായ സി. രാജന്റെ വീട്ടില്‍നിന്നാണ് പ്രചാരണം തുടങ്ങിയത്.
പട്ടാമ്പി സ്വദേശിയായ ബാബു ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാനകൗണ്‍സില്‍ അംഗമാണ്. മുല്ലയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ ഒരുവീട്ടിലെത്തിയ ബാബു ഗൃഹനായികയോട് കൈകളില്‍പ്പിടിച്ച് വോട്ടഭ്യര്‍ഥിക്കുന്നു. വോട്ടുനിനക്കുതന്നെയെന്ന് വീട്ടമ്മ പറയാതെ പറയുന്നു.
ഉള്‍പാര്‍ട്ടിപ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഉലഞ്ഞുനില്‍ക്കുന്നതും ഇടതുമുന്നണിയോട് ജനങ്ങള്‍ക്കുള്ള വിരോധവും സാഹചര്യം തനിക്ക് അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് ബാബു പൂക്കാട്ടിരി.
പട്ടാമ്പി മണ്ഡലത്തിലെ വികസനമുരടിപ്പ് വോട്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. പട്ടാമ്പി താലൂക്ക് ഇതുവരെ യാഥാര്‍ഥ്യമായില്ല. ഇക്കാര്യത്തില്‍ ഇരുമുന്നണികളും പ്രതിയാണ്. നിളാതീരത്തായിട്ടുപോലും നല്ല ഒരു കുടിവെള്ളപദ്ധതി നടപ്പാക്കാനായിട്ടില്ല. ഉള്ള കുടിവെള്ളപദ്ധതികളില്‍ വെള്ളവും ഇല്ല -ബാബു പറയുന്നു.
തിരഞ്ഞെടുക്കപ്പെട്ടാല്‍ പട്ടാമ്പിതാലൂക്ക് യാഥാര്‍ഥ്യമാക്കും. മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കും. പട്ടാമ്പി ആസ്​പത്രിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരംകാണും. പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മണ്ഡലത്തില്‍ കൊണ്ടുവരും - ബാബു പൂക്കാട്ടിരി പറഞ്ഞു.
ബി.ജെ.പി. നിയോജകമണ്ഡലം സെക്രട്ടറി സി. സുരേഷ്, പട്ടാമ്പി പഞ്ചായത്തംഗം ടി.പി. പ്രിയ, ബി.ജെ.പി. പഞ്ചായത്ത് ജനറല്‍സെക്രട്ടറി ബാബു, യുവമോര്‍ച്ച പഞ്ചായത്ത്പ്രസിഡന്റ് ശ്രീജേഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
(news source: http://www.mathrubhumi.com/ )

യു.ഡി.എഫിലും എല്‍.ഡി.എഫിലും സര്‍വത്ര ആശയക്കുഴപ്പം- മുരളീധര റാവു




 28 Mar 2011
Mathrubhumi news 
യു.ഡി.എഫിലും എല്‍.ഡി.എഫിലും സര്‍വത്ര ആശയക്കുഴപ്പം
 - മുരളീധര റാവു

കളമശ്ശേരി: യു.ഡി.എഫിലും എല്‍.ഡി.എഫിലും എല്ലാ കാര്യങ്ങളിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്ന് ബി.ജെ.പി. അഖിലേന്ത്യാ സെക്രട്ടറി വി. മുരളീധര റാവു പറഞ്ഞു. മെട്രോ റെയിലും ദേശീയപാതയുമടക്കം അടിസ്ഥാനപരമായ വികസന കാര്യങ്ങളില്‍ ഇരുകൂട്ടര്‍ക്കും തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. നേതാവാരെന്ന കാര്യത്തില്‍ പോലും ഇരു മുന്നണിയിലും അവ്യക്തതയും ആശയക്കുഴപ്പവും നിലനില്‍ക്കുകയാണെന്ന് മുരളീധര റാവു പറഞ്ഞു.
കളമശ്ശേരി നിയോജക മണ്ഡലം ബി.ജെ.പി. സ്ഥാനാര്‍ത്ഥി അഡ്വ. പി. കൃഷ്ണദാസിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി.ക്ക് തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തിലെയും സഖ്യകക്ഷിയായ ബിഹാറിലെയും വികസന പ്രവര്‍ത്തനങ്ങള്‍ ഇതിന് സാക്ഷ്യമാണ്. മതപരമായ വിവേചനത്തെ ബി.ജെ.പി. പ്രോത്സാഹിപ്പിക്കുന്നില്ല. ഏതു മതത്തില്‍പ്പെട്ടവരായാലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയാണെങ്കില്‍ അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ബി.ജെ.പി. നിലപാട്.
യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന് പറയുന്നു. ഈ വാഗ്ദാനം പൊള്ളയാണ്. നെല്ലുല്പാദനത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ എങ്ങനെയാണ് ഒരു രൂപയ്ക്ക് അരി നല്‍കുക - അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷം എല്‍.ഡി.എഫിന്റെ നിലനില്പ്തന്നെ ചോദ്യം ചെയ്യപ്പെടും. എല്‍.ഡി.എഫില്‍ നേതാവാരാണെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. വി.എസ്. അച്യുതാനന്ദനെ ദുര്‍ബലനും വയസ്സനും രോഗിയുമായി ചിത്രീകരിച്ചവര്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തെ കൊണ്ടുനടന്ന് വോട്ടുചോദിക്കുന്നു. യു.ഡി.എഫിലും നേതാവാരെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല - മുരളീധര റാവു പറഞ്ഞു.
(Original source: http://www.mathrubhumi.com/online/malayalam/news/story/861899/2011-03-28/kerala)

കോണ്‍ഗ്രസ് ആരോപണം പരാജയഭീതിയില്‍ നിന്ന്: വി.മുരളീധരന്‍

കോണ്‍ഗ്രസ് ആരോപണം പരാജയഭീതിയില്‍ നിന്ന്: വി.മുരളീധരന്‍
: 28 Mar 2011, Mathrubhumi news



തിരുവനന്തപുരം: മലമ്പുഴയില്‍ ബി.ജെ.പി. സി.പി.എമ്മുമായി ധാരണയിലാണെന്ന കോണ്‍ഗ്രസ് ആരോപണം പരാജയഭീതിയില്‍നിന്നാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ . ഇതിന് സമാനമായ ആരോപണമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സി.പി.എം. ബി.ജെ.പി.ക്കെതിരെ ഉന്നയിച്ചത്. പരാജയം മുന്നില്‍ക്കണ്ടായിരുന്നു അന്ന് സി.പി.എമ്മിന്റെയും ആരോപണമെന്ന് മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം നിയോജകമണ്ഡലം ബി.ജെ.പി. സ്ഥാനാര്‍ഥി ബി.കെ.ശേഖറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മുമായി ആശയ രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നൂറ്റിയമ്പതോളം പ്രവര്‍ത്തകരുടെ ജീവന്‍ ബലിദാനം നല്‍കിയ പ്രസ്ഥാനമാണ് ബി.ജെ.പി. എല്ലാക്കാലത്തും സി.പി.എം. അക്രമത്തിനെതിരെ പ്രതികരിച്ചിട്ടുള്ളതും ബി.ജെ.പിയാണ്. ബി.ജെ.പിക്കെതിരായി സി.പി.എമ്മിനെ ചേര്‍ത്ത് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ബി.ജെ.പി. 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മലമ്പുഴയില്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ജനതാദള്‍-യുവിലെ അഡ്വ. പി.കെ.മജീദാണ് സ്ഥാനാര്‍ഥി. അദ്ദേഹം നാമനിര്‍ദ്ദേശപത്രികയും സമര്‍പ്പിച്ചുകഴിഞ്ഞു. കാര്യങ്ങളറിയാതെയല്ല കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിക്കെതിരെ വിവാദം ഉയര്‍ത്തിയിട്ടുള്ളത്. മറിച്ച് കോണ്‍ഗ്രസ്സിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ മറച്ചുവെയ്ക്കാന്‍ ജനശ്രദ്ധ തിരിച്ചുവിടാനാണ് അവരുടെ ശ്രമം. മാത്രമല്ല, ഇത് മുന്‍കൂര്‍ ജാമ്യമെടുക്കല്‍ കൂടിയാണ്. സി.പി.എം. സ്ഥാനാര്‍ഥികളായ ജയരാജന്‍, തോമസ് ഐസക്ക് തുടങ്ങിയവര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നതെന്തിനാണെന്ന് കോണ്‍ഗ്രസ്സുകാര്‍ വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ധീവരര്‍, വിശ്വകര്‍മ്മ, തമിഴ് വിശ്വകര്‍മ്മ, കുടുമ്പി, ഗൗഡസാരസ്വതര്‍ തുടങ്ങിയ സമുദായങ്ങളെ ഇരുമുന്നണികളും അവഗണിച്ചു. കോണ്‍ഗ്രസ്സിലെ കൊടിക്കുന്നില്‍ സുരേഷും സി.പി.എമ്മിലെ പി.കെ.ബിജുവുമൊക്കെ അനര്‍ഹമായി സംവരണസീറ്റുകളില്‍ മത്സരിച്ചവരാണ് കേരളത്തില്‍ 54 ശതമാനം വരുന്ന ഭൂരിപക്ഷസമൂഹത്തില്‍പ്പെട്ട പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ ഭരണതലത്തില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ ഭാഗഭാക്കാതെ മാറ്റിനിര്‍ത്തുമ്പോള്‍ അവരെ അംഗീകരിക്കാന്‍ മുന്നോട്ടുവന്നത് ബി.ജെ.പി. മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

(original news source: http://www.mathrubhumi.com/online/malayalam/news/story/861939/2011-03-28/kerala)

Saturday 26 March 2011

നമ്മുടെ രാമേട്ടന്‍ ..

വി.രാമന്‍കുട്ടി ( നമ്മുടെ രാമേട്ടന്‍ ..) 




നെല്ലിക്കാട്ടിരി: തിരുമിറ്റക്കോട് പഞ്ചായത്തിലെ നെല്ലിക്കാട്ടിരിയില്‍  കര്‍ഷക കുടുംബത്തില്‍ ജനനം.രാഷ്ട്രീയപശ്ചാത്തലവും പാരമ്പര്യവും: 1958ല്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായി പ്രവര്‍ത്തനം തുടങ്ങി. 1962മുതല്‍ ജനസംഘത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി. 1977ല്‍ ജനതാപാര്‍ട്ടി സംസ്ഥാനകൗണ്‍സില്‍ അംഗമായി. 87മുതല്‍ രണ്ടുതവണ ബി.ജെ.പി. ജില്ലാ പ്രസിഡന്റ്, സംസ്ഥാനസെക്രട്ടറി, കര്‍ഷകമോര്‍ച്ച സംസ്ഥാന സംഘടനാസെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ബി.ജെ.പി. ദേശീയ സമിതിയംഗം. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലായിരുന്നു. അറുപതു വര്‍ഷത്തെ പൊതുപ്രവര്‍ത്തന പരിചയം. ലളിതജീവിതം കൊണ്ടും നിസ്വാര്‍ത്ഥ സേവനം കൊണ്ടും രാഷ്ട്രീയ രംഗത്ത് വേറിട്ട്‌ നില്‍ക്കുന്ന വ്യക്തിത്വം.

കുടുംബം: അച്ഛന്‍: പരേതനായ കുഞ്ഞുണ്ണി നമ്പ്യാര്‍. അമ്മ: പരേരതയായ നാരായണി. ഭാര്യ: രുക്മിണി. മക്കള്‍: സൂര്യനാരായണന്‍, മാലിനി (തിരുമിറ്റക്കോട് പഞ്ചായത്തംഗം), ഗീത, ജ്യോതി, രജനി.
പ്രായം: 74 , ഇഷ്ടങ്ങള്‍: നാടന്‍കലകള്‍, വായന.

Friday 25 March 2011

ബിജെപിക്ക്‌ വിശ്വകര്‍മ്മ സര്‍വീസ്‌ സൊസൈറ്റിയുടെ പിന്തുണ

ബിജെപിക്ക്‌ വിശ്വകര്‍മ്മ സര്‍വീസ്‌ സൊസൈറ്റിയുടെ പിന്തുണ  

ബിജെപിക്ക്‌ വിശ്വകര്‍മ്മ സര്‍വീസ്‌ സൊസൈറ്റിയുടെ പിന്തുണ

തിരുവനന്തപുരം : വിശ്വകര്‍മ്മരായവരെ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും അവഗണിച്ച സാഹചര്യത്തില്‍ നേമം അടക്കം വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപിക്ക്‌ പിന്തുണ നല്‍കുമെന്ന വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റി ജനറല്‍ സെക്രട്ടറി ഡി. മുരുകപ്പന്‍ ആശാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ആറ്‌ നിയോജക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തുവാന്‍ വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റി, തമിഴ്‌ വിശ്വകര്‍മ്മ സമൂഹം, അഖിലഭാരതീയ വിശ്വകര്‍മ്മ മഹാസഭ എന്നിവയുടെ ഏകോപനസമിതി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികള്‍ 42 ലക്ഷത്തോളം വരുന്ന വിശ്വകര്‍മ്മജരില്‍ ഒരാളിനുപോലും സീറ്റു നല്‍കാത്ത സാഹചര്യത്തില്‍ ഇരുമുന്നണികളേയും തോല്‍പ്പിക്കുന്ന നിലപാട്‌ സ്വീകരിക്കും. 6 പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും

Thursday 24 March 2011

അല്‍ഫോണ്‍സ്‌ കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നു

അല്‍ഫോണ്‍സ്‌ കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നു

Posted On: Thu, 24 Mar 2011 15:34:54
ന്യൂദല്‍ഹി: കാഞ്ഞിരപ്പള്ളി എം.എല്‍.എയും മുന്‍ ഐ.എ.എസുകാരനുമായ അല്‍ഫോണ്‍സ്‌ കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയാണ്‌ കണ്ണന്താനത്തിന്‌ പാര്‍ട്ടി അംഗത്വം നല്‍കിയത്‌.

കണ്ണന്താനത്തെ ബിജെപി ദേശീയ എക്സിക്യൂട്ടീവ്‌ അംഗവും ആക്കിയിട്ടുണ്ട്‌. സി.പി.എമ്മിന്റെ പ്രത്യയശാസ്ത്രത്തോട്‌ എതിര്‍പ്പില്ലെങ്കിലും വികസനത്തിന്റെ ദേശീയ താല്‍പര്യം കണക്കിലെടുത്താണ്‌ ബി.ജെ.പിയില്‍ ചേരുന്നതെന്ന്‌ കണ്ണന്താനം പറഞ്ഞു.

ബി.ജെ.പിയില്‍ ചേരുന്നതിന്‌ മുന്നോടിയായി അദ്ദേഹം എം.എല്‍.എ സ്ഥാനം രാജിവച്ചു. ജോലി രാജിവച്ച്‌ 2006ലെ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ എല്‍.ഡി.എഫ്‌ സ്വതന്ത്രനായി മത്സരിച്ച്‌ വിജയിച്ചിരുന്നു.

ഇക്കുറി പൂഞ്ഞാര്‍ മണ്ഡലത്തില്‍ കണ്ണന്താനത്തിന്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിത്വം വാഗ്‌ദാനം ചെയ്‌തെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.
 

Iscream Veeragadha...

(courtesy : cartoonist sanal)

ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക നല്‍കി

കൂറ്റനാട്: തൃത്താല നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ഥി
വി. രാമന്‍കുട്ടി നാമനിര്‍ദേശപത്രിക നല്‍കി
തൃത്താല ബ്ലോക്ക്പഞ്ചായത്ത് ഓഫീസിലെത്തിയാണ് വരണാധികാരി
ശ്രീ സി. സുരേന്ദ്രന് പത്രിക സമര്‍പ്പിച്ചത്. മണ്ഡലം ഭാരവാഹികളായ
ശ്രീ കെ. കരുണാകരനുണ്ണി, പി.സുന്ദരന്‍, വി.ബി.മുരളീധരന്‍, കെ.സി.കുഞ്ഞന്‍, തുടങ്ങി നിരവധി നേതാക്കളുടെയും നൂറുകണക്കിന് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് പത്രികാ സമര്‍പ്പണം നടന്നത്.
 പട്ടാമ്പി: നിയോജകമണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി പൂക്കാട്ടിരിബാബു നാമനിര്‍ദേശപത്രിക നല്‍കി
നേതാക്കളുടെയും അണികളുടെയും അകമ്പടിയോടെയെത്തിയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി പൂക്കാട്ടിരിബാബു നാമനിര്‍ദേശപത്രിക നല്‍കിയത്. നിയോജകമണ്ഡലം പ്രസിഡന്റ് എം.പി. മുരളീധരന്‍, ജില്ലാകമ്മിറ്റിയംഗം കെ.എം. ഹരിദാസ്, ബി.ജെ.പി. നേതാക്കളായ തങ്കമോഹനന്‍, കൃഷ്ണന്‍കുട്ടി, പി. വേണുഗോപാല്‍, സുരേഷ് തുടങ്ങിയവരും പത്രിക നല്‍കുമ്പോള്‍ ഒപ്പമുണ്ടായിരുന്നു.