Sunday 20 November 2011

Janchetna Yatra Videos





ADVANIJI & DAUGHTER @KERALA KAUMUDI WEEKLY EXCLUSIVE INTERVIEW

യുവമോര്‍ച്ച ചാലക്കയംടോള്‍ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.

ശബരിമല: അയ്യപ്പന്മാരില്‍നിന്ന് ടോള്‍ പിരിക്കുന്നത് ദേവസ്വംബോര്‍ഡ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാലക്കയം ടോള്‍ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.
ടോള്‍ഗേറ്റ് തകര്‍ക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ടോള്‍ഗേറ്റിന്റെ ഷെഡ്ഡുകള്‍ പൊളിച്ചു.
മടങ്ങിപ്പോകുംവഴി പ്രവര്‍ത്തകര്‍ ഇലവുങ്കലെ ടോള്‍ഗേറ്റും തകര്‍ത്തു. 22 മുതല്‍ തുടര്‍സമരങ്ങള്‍ നടത്തുമെന്ന് യുവമോര്‍ച്ച ഭാരവാഹികള്‍ അറിയിച്ചു.
നാല് കിലോമീറ്റര്‍ ദൂരമുള്ള ചാലക്കയം- പമ്പ റോഡ് നിര്‍മ്മിച്ചതിന്റെ പേരില്‍ 30 വര്‍ഷത്തോളമായി ബോര്‍ഡ് ടോള്‍ പിരിക്കുന്നത് അനുവദിക്കാനാവില്ല എന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
ചാലക്കയത്ത് വാഹനങ്ങളില്‍ ടോള്‍ പിരിക്കാനുള്ള അവകാശം ദേവസ്വംബോര്‍ഡ്, കരാറുകാരനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ വാഹനങ്ങളില്‍നിന്ന് അമിതമായി ടോള്‍ പിരിക്കുന്നതായി ആക്ഷേപമുണ്ട്.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. വി.വി. രാജേഷ്, ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍, സംസ്ഥാന സെക്രട്ടറി കെ. ബിനുമോന്‍, ജില്ലാ പ്രസിഡന്‍റ് പി.ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍. രാകേഷ്, വൈസ് പ്രസിഡന്‍റുമാരായ എന്‍. രതീഷ്‌കുമാര്‍, രഞ്ജിത്ത് ശിവപുരം, ജില്ലാ സെക്രട്ടറിമാരായ ആര്‍.പ്രേംശങ്കര്‍, സജു വടക്കേക്കര, സുനില്‍കുമാര്‍ ഓതറ എന്നിവര്‍ നേതൃത്വം നല്‍കി.

BJP ടോള്‍ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.

ശബരിമല അയ്യപ്പന്മാരില്‍നിന്ന് ടോള്‍ പിരിക്കുന്നത് ദേവസ്വംബോര്‍ഡ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് BJP-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ടോള്‍ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.


2011Dec1 Yuvamorcha YuvaSangamam @Piravam Poster

Monday 7 November 2011

ബി.ജെ.പി. പഞ്ചായത്ത്‌ഓഫീസ് മാര്‍ച്ച്‌-തൃത്താല


തൃത്താല ഗ്രാമപഞ്ചായത്ത് ഭരണ സ്തംഭനത്തിനെതിരെ
 ബി.ജെ.പി. പഞ്ചായത്ത്‌ ഓഫീസ് മാര്‍ച്ച്‌
04-11-2011- വെള്ളിയാഴ്ച 10AM




KT_JayaKrishnan Master BalidanaDinam- Dec1

ജനചേതനയാത്ര കേരളത്തില്‍, സ്വീകരണങ്ങളിലൂടെ(Photos)

കള്ളപ്പണത്തെക്കുറിച്ച്‌ ധവളപത്രം വേണം: അദ്വാനി


ന്യൂദല്‍ഹി: കള്ളപ്പണത്തെക്കുറിച്ച്‌ ധവളപത്രം ഇറക്കണമെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ അഭാവമാണ്‌ യുപിഎ സര്‍ക്കാരിനെതിരെയുള്ള ജനരോഷത്തിന്‌ പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും യുപിഎ ധാര്‍മികമായി അധഃപതിച്ചിരിക്കയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.  സല്‍ഭരണത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്ന യാത്രയില്‍ അഴിമതി, കള്ളപ്പണം തുടങ്ങിയ വിഷയങ്ങള്‍ തുറന്നുകാട്ടും. ഈ പ്രശ്നങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതില്‍ പൊതുസമൂഹം വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു.










( Photos:  ജനചേതനയാത്ര  കേരളത്തില്‍,  സ്വീകരണങ്ങളിലൂടെ ...  )

ജനചേതനയാത്ര 2011 എറണാകുളം

കോരിച്ചൊരിയുന്ന മഴയിലും കൊച്ചിയില്‍
 ഉജ്ജ്വല വരവേല്‍പ്പ്‌..


കൊച്ചി: കോരിച്ചൊരിയുന്ന മഴയിലും ആവേശം അലകടലായി പതിനായിരങ്ങള്‍ ജനനായകന്‌ ഉജ്ജ്വല വരവേല്‍പ്പ്‌ നല്‍കി. ഇന്നലെ രാത്രി 8.30ഓടെ ജനചേതനയാത്ര എറണാകുളം മറൈന്‍ ഡ്രൈവിലെത്തിയപ്പോള്‍ ബിജെപി മുതിര്‍ന്ന നേതാവ്‌ എല്‍.കെ. അദ്വാനിയെ സ്വീകരിക്കുവാന്‍ പ്രതികൂലകാലാവസ്ഥയെ അവഗണിച്ച്‌ ആബാലവൃദ്ധം ജനങ്ങളായിരുന്നു കാത്തിരുന്നത്‌.

തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനത്തില്‍ വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചുള്ള ധവളപത്രം പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കണമെന്ന്‌ എല്‍.കെ. അദ്വാനി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ കേറിയപ്പോള്‍ 100 ദിവസത്തിനുള്ളില്‍ വിദേശബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ 700 ദിവസം കഴിഞ്ഞിട്ടും കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത്‌ നടപടി സ്വീകരിച്ചുവെന്നറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്‌. ഇതിന്‌ വേണ്ടിയാണ്‌ ധവളപത്രം പുറപ്പെടുവിക്കണമെന്നാവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള 25 ലക്ഷം കോടിരൂപയുടെ കള്ളപ്പണമാണ്‌ വിദേശബാങ്കുകളില്‍ ഉള്ളത്‌. ഈ തുക തിരിച്ചുകൊണ്ടുവന്ന്‌ ഇന്ത്യയിലെ 6ലക്ഷം ഗ്രാമങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ കൊള്ളയടിച്ച്‌ വിദേശബാങ്കുകളില്‍ നിക്ഷേപിച്ച പണം തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കൂടിയാണ്‌ ജനചേതനയാത്ര ആരംഭിച്ചിട്ടുള്ളത്‌. കള്ളപ്പണം തിരിച്ച്‌ നല്‍കാന്‍ സ്വിറ്റ്സര്‍ലന്റില്‍ നിയമം പാസ്സാക്കിയിട്ടുണ്ട്‌. ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവന്നേ പറ്റൂവെന്നും അദ്വാനി പറഞ്ഞു.

അഴിമതി തുടച്ചുനീക്കുക, കള്ളപ്പണം തിരിച്ചുകൊണ്ടുവരിക, നവഭാരത സൃഷ്ടിക്കായി പ്രവര്‍ത്തനമാണ്‌ ജനചേതനയാത്ര മുന്നോട്ട്‌വെക്കുന്ന മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. മഴയില്‍ കുതിര്‍ന്ന അന്തരീക്ഷത്തില്‍ മറൈന്‍ ഡ്രൈവില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത അത്യുജ്ജ്വല വരവേല്‍പ്പാണ്‌ ജനചേതനയാത്രക്ക്‌ ലഭിച്ചത്‌. കേരളത്തിലെ രണ്ട്‌ ദിവസത്തെ യാത്രയുടെ സമാപനവും 18 ദിവസത്തെ യാത്രയും ഇന്നലെ പൂര്‍ത്തിയാക്കി.

മറൈന്‍ ഡ്രൈവില്‍ ചേര്‍ന്ന സ്വീകരണയോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ പി.ജെ. തോമസ്‌ അധ്യക്ഷത വഹിച്ചു. എന്‍.പി. ശങ്കരന്‍കുട്ടി സ്വാഗതം പറഞ്ഞു. അല്‍ഫോന്‍സ്‌ കണ്ണന്താനം, സ്വാഗതസംഘം രക്ഷാധികാരി കവി രമേശന്‍ നായര്‍ അദ്വാനിയെ സ്വീകരിച്ചു.

ജനചേതന യാത്രക്ക്‌ ആവേശോജ്വല തുടക്കം


സീതാബ്ദിയറ (ബീഹാര്‍): യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി നടത്തുന്ന ജനചേതനായാത്രക്ക്‌ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തുടക്കമായി.

വിഖ്യാത സോഷ്യലിസ്റ്റ്‌ നേതാവ്‌ ജയപ്രകാശ്‌ നാരായണ്‍ന്റെ ജന്മസ്ഥലമായ സീതാബ്ദിയറയില്‍ പൊതുസമ്മേളനത്തോടെയായിരുന്നു തുടക്കം. 38 ദിവസം നീളുന്നതാണ്‌ രാജ്യവ്യാപകമായി നടത്തുന്ന ജനചേതനായാത്ര. ഗാന്ധിമൈതാനത്ത്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ യാത്ര ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. യുപിഎ സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടുകയും വിദേശങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെയെത്തിക്കണമെന്ന്‌ ആവശ്യപ്പെട്ടുമാണ്‌ അദ്വാനിയുടെ യാത്ര. “ഇന്ത്യയില്‍ അഴിമതിക്ക്‌ അന്ത്യം കുറിക്കണം. നേതൃത്വം മാത്രം മാറിയിട്ട്‌ കാര്യമില്ല. സംവിധാനവും മാറണം,” അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന്റെ ശേഷിയില്‍ ജനങ്ങള്‍ക്ക്‌ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയെന്ന ദൗത്യവും യാത്ര ലക്ഷ്യമിടുന്നു. 1970 കളില്‍ അഴിമതി നിറഞ്ഞ കോണ്‍ഗ്രസ്‌ ഭരണത്തിനെതിരെ കമ്മ്യൂണിസ്റ്റുകള്‍ ഒഴികെയുള്ള എല്ലാ കോണ്‍ഗ്രസിതര പാര്‍ട്ടികളെയും ഒന്നിപ്പിച്ച ജയപ്രകാശ്‌ നാരായണ്‍ന്റെ പ്രവര്‍ത്തനങ്ങളാണ്‌ ജനചേതനായാത്രക്ക്‌ പ്രചോദനമെന്ന്‌ അദ്വാനി ചൂണ്ടിക്കാട്ടി.

ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ട്‌ ഏത്‌ പ്രസ്ഥാനവും വിജയിപ്പിക്കാമെന്ന്‌ കഴിഞ്ഞ കാല സംഭവങ്ങള്‍ തെളിയിക്കുന്നു. സല്‍ഭരണവും സംശുദ്ധ രാഷ്ട്രീയവും ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ അറിയിക്കും. ഒരേസമയം ബ്രിട്ടീഷുകാരുടെ അതിക്രമത്തെക്കുറിച്ചും കോണ്‍ഗ്രസ്‌ ഭരണത്തിലെ അഴിമതിയെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യമായിരുന്നു സ്വാതന്ത്ര്യസമരത്തിനും ജയപ്രകാശ്‌ നാരായണിനുമുണ്ടായിരുന്നതെന്ന്‌ ആറാമത്‌ യാത്രക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ 84-കാരനായ അദ്വാനി പറഞ്ഞു.

23 സംസ്ഥാനങ്ങളിലും നാല്‌ കേന്ദ്രഭരണ പ്രദേശങ്ങളിലും യാത്ര എത്തും. വടക്കു-കിഴക്കന്‍ മേഖല, ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകള്‍, ജമ്മു, ഗുജറാത്ത്‌, തെക്കന്‍ സംസ്ഥാനങ്ങള്‍, തെരഞ്ഞെടുപ്പ്‌ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗോവ എന്നിവിടങ്ങളിലൂടെയെല്ലാം യാത്ര കടന്നുപോകും. 7600 ലേറെ കിലോമീറ്റര്‍ താണ്ടി രാജ്യത്തെ നൂറിലേറെ ജില്ലകളില്‍ ജനചേതനായാത്ര എത്തും.
പാറ്റ്നടയില്‍നിന്ന്‌ ഇവിടെയെത്തിയ അദ്വാനി, നിതീഷ്കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡി, ലോക്സഭാ, രാജ്യസഭാ പ്രതിപക്ഷ നേതാക്കളായ സുഷമാസ്വരാജ്‌, അരുണ്‍ ജെറ്റ്ലി എന്നിവര്‍ക്കൊപ്പം ജയപ്രകാശ്‌ നാരായണിന്റെ വീട്‌ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. 2005 ല്‍ എന്‍ഡിഎ അധികാരത്തില്‍ വന്നതിനുശേഷം ബീഹാറില്‍ കാതലായ മാറങ്ങള്‍ വരുത്തിയ നിതീഷ്കുമാറിനെ അദ്വാനി പ്രകീര്‍ത്തിക്കുകയും ചെയ്തു.

ജയപ്രകാശ്‌ നാരായണ്‍ന്റെ ജന്മവാര്‍ഷികനാളില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തുനിന്നുതന്നെ അഴിമതിക്കെതിരെ യാത്ര നടത്താനുള്ള അദ്വാനിയുടെ തീരുമാനത്തെ നിതീഷ്കുമാര്‍ സ്വാഗതംചെയ്തു.